അട്ടപ്പാടി മധു കേസില്‍ കൂറുമാറിയ പ്രതി ഇന്ന് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കി.

അട്ടപ്പാടി മധു കേസില്‍ നാടകീയ രംഗങ്ങള്‍. നേരത്തെ കൂറുമാറിയ പ്രതി ഇന്ന് പ്രോസിക്യൂഷന് അനുകൂലമായ മൊഴി കോടതിയില്‍ നല്‍കി. അന്ന് മൊഴി മാറ്റിപ്പറഞ്ഞത് പ്രതികളെ ഭയന്നാണെന്ന് പത്തൊന്‍പതാം സാക്ഷി കക്കി കോടതിയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പൊലീസിന് നല്‍കിയ മൊഴി ശരിയായിരുന്നെന്നും കക്കി പറഞ്ഞു.

ആകെ 26 സാക്ഷികളാണ് മധുകേസില്‍ കൂറുമാറിയത്. 18ഉം 19ഉം സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിക്കുകയും കോടതി ഇതംഗീകരിക്കുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കക്കിയെ വീണ്ടും വിസ്തരിച്ചത്. ജൂണില്‍ ആണ് കക്കിയുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. പ്രതികളെ ഭയന്നാണ് കൂറുമാറിയതെന്നും കക്കി പറഞ്ഞു.