ആന്ധ്രയിലെ ജലസംഭരണിയിൽ വിള്ളലുണ്ടായതിനെ തുടർന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുപ്പതി: ആന്ധ്രപ്രദേശിലെ റായല ചെരുവ് ജലസംഭരണിയിൽ വിള്ളലുണ്ടായതിനെ തുടർന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ഞായറാഴ്ച പുലർച്ചയോടെയാണ് ബണ്ടിൽ ചോർച്ച തുടങ്ങിയത്. ഉടൻ തന്നെ അധികൃതർ സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റാൻ ഉത്തരവിടുകയും ചെയ്തു.

ബണ്ടിൽ നിലവിൽ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള ശേഷിയേ ബണ്ടിനുള്ളൂ. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്ധ്രപ്രദേശിൽ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ ജലസംഭരണിയിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കാണ്. സമീപകാലത്തായി ആദ്യമായിട്ടാണ് ഇത്രയധികം വെള്ളത്തിന്റെ ഒഴുക്കുണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു.