ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി.

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി. മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി മരവിപ്പിച്ചു. ഡൽഹിയിൽ നടത്തിയ ബിസിനസ് മീറ്റിലാണ് പ്രഖ്യാപനം

അമരാവതി, കർനൂൽ, വിശാഖപട്ടണം എന്നീ മൂന്ന് തലസ്ഥാനങ്ങളായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ചുരുക്കി വിശാഖപട്ടണം മാത്രമാക്കിയത്.

ആന്ധ്രാ പ്രദേശ് വിഭജിച്ച് തലെങ്കാനയ്ക്ക് ഹൈദരാബാദ് തലസ്ഥാനമായി നൽകിയതിന് ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനം സംബന്ധിച്ച പ്രഖ്യാപനവുമായി ആന്ധ്ര എത്തുന്നത്. പഴയ തലസ്ഥാനമായ അമരാവതിയിൽ പുതിയ വികസന പദ്ധതികൾ നടപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

മാർ 3-4 ദിവസങ്ങളിൽ വിശാഖപട്ടണത്ത് ഗ്ലോബൽ ഇൻവസ്‌റ്റേഴ്‌സ് സമ്മിറ്റും സംഘടിപ്പിക്കും.