ആർ.ടി.പി.സി.ആർ പരിശോധനയും നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി; സ്വകാര്യ ലാബുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: കോവിഡ് കണ്ടെത്താനുള്ള ആർ.ടി.പി.സി.ആർ പരിശോധനയും നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്കെതിരെ സ്വകാര്യ ലാബുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

ആർ.ടി.പി.സി.ആർ. പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി ചോദ്യംചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്കാൻസ് പ്രൈവറ്റ് ലിമിറ്റിഡ് ഉൾപ്പെടെ പത്തു സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.