ഇരിട്ടിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 10 പവൻ സ്വർണ്ണവും 2 ലക്ഷം രൂപയും മോഷണം പോയതായി പരാതി


ഇരിട്ടി:ഇരിട്ടിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 10 പവൻ സ്വർണ്ണവും 2 ലക്ഷം രൂപയും മോഷണം പോയതായി പരാതി ഇരിട്ടിക്കടുത്ത് പേരാവൂർ റോഡിൽ സ്കൈ ആശുപത്രിക്കു സമീപം പയഞ്ചേരിയിലെ പാടിക്കൽ ഹൗസിൽ ലില്ലിക്കുട്ടിയാണ് തൻ്റെ വീട്ടിൽ നിന്ന് പത്തേകാൽ പവൻ സ്വർണ്ണവും 2 ലക്ഷം രൂപയും മോഷണം പോയതായി ഇരിട്ടി പൊലിസിൽ പരാതി നൽകിയത്.

വ്യഴാഴ്ച്ച രാവിലെയാണ് മോഷണം ശ്രദ്ധയിൽ പെട്ടത്.വീടുപൂട്ടി പേരാവൂരിൽ ബന്ധുവിട്ടിൽ പോയതായിരുന്നു ലില്ലി കുട്ടി.വീട്ടിലെ പശുവിനെ പരിപാലിക്കുന്ന ജോലിക്കാരൻ എത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത് ഉടൻ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച രണ്ട് മാല മൂന്ന് വളകൾ, ഒരു കൈ ചെയിൻ, ഉൾപ്പെടെയുള്ള പത്തേകാൽ പവൻ സ്വർണ്ണാഭരണങ്ങളും രണ്ട് ലക്ഷത്തി രണ്ടായിരം രൂപയും മോഷണം പോയതായി അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.

ലില്ലിക്കുട്ടിയുടെ പരാതിയിൽ കേസെടുത്ത് ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അന്വോഷണം ആരംഭിച്ചു