ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പുവരുത്താൻ ന‌ടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പുവരുത്താൻ ന‌ടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം.

തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗരേഖ കോടതി അംഗീകരിക്കുകയും ചെയ്തു. ഇരട്ടവോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണമെന്നും കൈയിലെ മഷി മായ്ക്കുന്നില്ലെന്നും കമ്മീഷൻ ഉറപ്പാക്കണം.

ഇരട്ട വോട്ട് ഉള്ളവർ ബൂത്തിൽ എത്തിയാൽ സത്യവാങ്മൂലം നൽകണമെന്നും സുഗമമായ വോട്ടെടുപ്പിന് ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാമെന്നും കോടതി നിർദേശിച്ചു. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നാണ് ഹർജിയിൽ ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നത്.

പോസ്റ്റൽ വോട്ടുകൾ വിവിപാറ്റ് മെഷീനുകൾക്കൊപ്പം സ്ട്രോംഗ് റൂമിൽ സൂക്ഷക്കണമെന്നും മറ്റൊരു ഹർജിയിൽ ഹൈക്കോടതി നിർദേശിച്ചു. കോൺഗ്രസ് സ്ഥാനാർഥികളായ കെ. മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.