കണ്ണൂരില്‍ എട്ട് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കുടിയാന്മല പോലിസ് സ്റ്റേഷനതിർത്തിയിൽപെട്ട പുലിക്കുരുമ്പക്കടുത്ത പുല്ല വനം ആദിവാസി കോളണിയിലെ അമ്മയും മകളും കുളിമുറിയിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. പുല്ല വനം കോളണിയിലെ കണ്ണാ മനോജിൻ്റെ ഭാര്യ സജിത (34) മകൾ നന്ദു (8) എന്നിവരാണ് മരിച്ചത്.  ഭർത്താവ് മനോജ് ഭാര്യയിൽ  അവിഹിത ബന്ധം ആരോപിച്ചതിനെ തുടർന്നുണ്ടായ പ്രശ്നമാണ്  ആത്മഹത്യക്ക് കാരണമെന്നറിയുന്നു.
      പുല്ലം വനത്തിനടുത്തു താമസക്കാരനായ ഒരു വ്യക്തിയും മരിച്ച സജിതയും തമ്മിൽ ഫോൺവിളികളും വാട്ട്സാപ്പ് വഴി ബന്ധപ്പെട്ടുകൊണ്ടിരുന്നതും കണ്ടു പിടിച്ച അയാളുടെ ഭാര്യ വിഷം കഴിച്ച് മംഗലാപുരത്തെ ആസ്പത്രിയിലാണുള്ളത്. ഈ സംഭവങ്ങളെപ്പറ്റി എല്ലാം കൂടുതൽ അന്വേഷണം നടത്തി വരികയാണന്ന് കുടിയാന്മല പോലിസ്സ് സർക്കിൾ ഇൻസ്പെപെക്ടർ പ്രദീപ് അറിയിച്ചു.