പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ സ്കൂളിലേക്ക് വിളിച്ചുവരുത്തിയ 17 വിദ്യാർഥിനികളെ അധ്യാപകൻ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു

മീററ്റ്: പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ സ്കൂളിലേക്ക് വിളിച്ചുവരുത്തിയ 17 വിദ്യാർഥിനികളെ അധ്യാപകൻ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. അധ്യാപകന്റെ നിർദേശാനുസരണം രാത്രി സമയത്തും സ്കൂളിൽ തങ്ങിയ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികളാണ് പീഡനത്തിനിരയായത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.

ക്ലാസിലിരുന്ന വിദ്യാർഥികൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയ ശേഷമായിരുന്നു പീഡനം. നവംബർ 17നാണ് സംഭവം. അന്നുരാത്രി സ്കൂളിൽ തങ്ങിയ കുട്ടികൾ പിറ്റേദിവസമാണ് വീടുകളിൽ തിരിച്ചെത്തിയത്. ക്ലാസിൽ നടന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ വിദ്യാർഥികളെ കൊന്നുകളയുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്കൂൾ ഉടമയായ അധ്യാപകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരേ കേസെടുത്തു.