പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.

മാർച്ചിൽ പങ്കെടുത്ത പ്രിയങ്ക വദ്ര ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പോലീസിന്റേതാണ് നടപടി.

വിജയ് ചൗക്ക് മുതൽ രാഷ്ട്രപതി ഭവൻ വരെ നടത്താനിരുന്ന മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

പതിനൊന്ന് മണിയോടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ആരംഭിച്ചത്. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ ഉൾപ്പടെയുളള നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. എ.ഐ.സി.സി. ഓഫീസിൽനിന്നാണ് മാർച്ച് ആരംഭിച്ചത്

കാർഷിക നിയമങ്ങൾ പിൻവലിക്കണം. സർക്കാർ ജനങ്ങളുടെ ശബ്ദം കേൾക്കണം. അവർ കർഷകരുടെ വയറ്റത്ത് ചവിട്ടുകയാണ്. സർക്കാർ പറയുന്നത് കേൾക്കാനാണ് അവർ കർഷകരോട് ആവശ്യപ്പെടുന്നത്.’ പ്രിയങ്ക മാധ്യമപ്രവർത്തകരോടു പറഞ്ഞു.