ബാലഭാസ്ക്കറിന്റെ ഇൻഷുറൻസ് പോളിസികളിൽ സിബിഐ അന്വേഷണം


കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസികളിൽ മേൽ സിബിഐ അന്വേഷണം തുടങ്ങി. മരണത്തിന്റെ 8 മാസം മുമ്പ് എടുത്ത ഒരു ഇൻഷുറൻസ് പോളിസി സംശയത്തിന് നിഴലിലാണ്.

ഇൻഷുറൻസ് പോളിസിയിൽ ബാലഭാസ്കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോൺ നമ്പറും ഇ-മെയിൽ വിലാസവുമാണ് നൽകിയിരുന്നത്. ഇതാണ് ദുരൂഹതയ്ക്കും സംശയത്തിനും കാരണമായത്.

ഇതുമായി ബന്ധപ്പെട്ട് എൽഐസി മാനേജർ ഇൻഷുറൻസ് ഡെവലപ്മെന്റ് ഓഫീസർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു.

ബാലഭാസ്കറിനെ ചികിത്സിച്ചിരുന്ന ഡോക്ടർമാരെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ വച്ച് നടന്ന അപകടത്തിലാണ് ബാലഭാസ്കർ മരിക്കുന്നത്. കാറപകടത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സിബിഐ അന്വേഷണം