മത്സ്യബന്ധന യാനങ്ങളുടെ സംയുക്ത പരിശോധന 27 ന്

മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും സംയുക്ത പരിശോധന ഫെബ്രുവരി 27ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ നടത്തും. ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധന. കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിയ പരിശോധനയാണിത്. യോഗ്യമായ എല്ലാ വള്ളങ്ങളും യഥാർഥ രേഖകൾ സഹിതം നിശ്ചിത കേന്ദ്രങ്ങളിൽ ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാകണം. പരിശോധനയ്ക്ക് ഹാജരാക്കാത്ത എഞ്ചിനുകൾക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കില്ല. ഒരു യാനത്തോടൊപ്പം ഒരാൾക്ക് മാത്രമാണ് പരിശോധനാ കേന്ദ്രത്തിൽ പ്രവേശനമുണ്ടാകുക. പരിശോധനയ്ക്ക് ഹാജരാക്കുന്ന യാനങ്ങൾക്കും എഞ്ചിനുകൾക്കും രജിസ്ട്രേഷൻ, മത്സ്യബന്ധന ലൈസൻസ്, ഫിംസ് രജിസ്ട്രേഷൻ എന്നിവ നിർബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകൾക്ക് മാത്രമേ പെർമിറ്റ് അനുവദിക്കൂ.