റംസിയുടെ സഹോദരിയെ കണ്ടെത്തി; നാടുവിട്ടത് കൂട്ടായ്മയിലെ അംഗത്തിനൊപ്പം

മൂവാറ്റുപുഴ: കൊട്ടിയത്ത് ജീവനൊടുക്കിയ റംസിയുടെ സഹോദരി ആൻസി(24)യെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്. യുവതിയെ തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പം മൂവാറ്റുപുഴയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

2020 സെപ്റ്റംബറിലാണു യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവരുടെ സഹോദരിയാണ് ഇപ്പോൾ പൊലീസ് പിടിയിലായത്. കഴിഞ്ഞ 18 മുതൽ ഇവരെ കാണാനില്ലെന്നു ഭർത്താവ് ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. 10 മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഇവർ പോയത്.

ആത്മഹത്യ സംഭവത്തിൽ നീതി ആവശ്യപ്പെട്ടു രൂപീകരിച്ച സമൂഹമാധ്യമക്കൂട്ടായ്മയിലെ അംഗമാണ് ഇപ്പോൾ സഹോദരിക്കൊപ്പം പിടിയിലായത്. കേസിൽ പള്ളിമുക്ക് കൊല്ലൂർവിള സ്വദേശി മുഹമ്മദ് ഹാരിസ് നേരത്തേ അറസ്റ്റിലായിരുന്നു.