റെക്കോഡ് വോട്ട് നേട്ടവുമായി ജോ ബൈഡന്‍


ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയേക്കാളും കൂടുതൽ വോട്ടുകൾ നേടി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ.

നവംബർ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകൾ ലഭിച്ചു. ഇത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റേതൊരു സ്ഥാനാർഥികളേക്കാളും കൂടുതലാണെന്ന് നാഷണൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്തു.

നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകൾക്ക് മുന്നിലാണ് ബൈഡൻ.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് കൂടിക്കൊണ്ടിരിക്കുകയാണ്.

കാലിഫോർണിയയിലടക്കം രാജ്യത്തുടനീളം കോടിക്കണക്കിന് വോട്ടുകൾ ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ലെന്നും നാഷണൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച വരെ 6.73കോടി വോട്ടുകളുമായി ട്രംപ് ഒബാമയുടെ റെക്കോർഡിനടുത്തെത്തിയിരുന്നു.

നേരത്തെയുള്ള വോട്ടിങ്ങിലൂടെയും മെയിൽ-ഇൻ ബാലറ്റുകളിലൂടെയും 10 കോടി വോട്ടുകൾ ലഭിച്ചിട്ടുണ്ട്. കുറഞ്ഞത് 2.3 കോടി വോട്ടുകൾ ഇനിയും കണക്കാക്കാനുണ്ടെന്നാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഇത് ബൈഡന്റെ ലീഡ് നില ഇനിയും ഉയർത്താനാണ് സാധ്യത.