വിരുദുനഗർ ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. മുപ്പതോളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. മരിച്ചവരിൽ ഗർഭിണിയും കോളേജ് വിദ്യാർഥിനിയുമുൾപ്പെടുന്നു

മരിച്ചവരില്‍ 11 പേരില്‍ സ്ത്രീകളാണ്. ശ്രീ മാരിയമ്മാള്‍ പടക്കനിര്‍മാണശാലയിലായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് അത്യുഗ്രന്‍ സ്‌ഫോടനമുണ്ടായത്. പടക്കമുണ്ടാക്കുന്നതിനായി രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ 30 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സത്തൂരിലെയും ശിവകാശിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായ പടക്കങ്ങളും രാസവസ്തുക്കളും സ്‌ഫോടനത്തില്‍ കത്തിനശിച്ചു.