ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് മാർഗരേഖയായി

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് മാർഗരേഖയായി. ആദ്യ ദിവസങ്ങളിൽ 25,000 പേരെ അനുവദിക്കും. പമ്പാസ്നാനത്തിന് അനുമതിയും നൽകിയിട്ടുണ്ട്.

തീർഥാടകരുടെ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ അനുമതിയുണ്ട്. ദർശനത്തിനുള്ള വെർച്ച്വൽ ക്യൂ സംവിധാനം തുടരും. ബുക്കിങ്ങ് കൂട്ടാനും നെയ്യഭിഷേകം മുൻ വർഷത്തെ രീതിയിൽ നടത്താനും തീരുമാനമായി. നവംബർ 16-നാണ് മണ്ഡലകാലാരംഭം.