സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നു. 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വ്യാഴാഴ്ച രവീന്ദ്രനെ വിട്ടയച്ചിരുന്നത്.

ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കൂടുതൽ സമയം ഇടവേളകൾ നൽകിയാണ് രവീന്ദ്രനെ ഇന്നലെ ചോദ്യം ചെയ്തത് എന്നാണ് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ രാവിലെ 10.30-ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. ഇന്ന് രാവിലെ 9.30-ഓടെ അദ്ദേഹം വീണ്ടും എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായി.