സോളാർ കേസിൽ സത്യം പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി

കോട്ടയം:സോളാർ കേസിൽ സത്യം പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി. സത്യം എന്തെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ആരോപണം വന്നപ്പോൾ ദുഃഖിക്കുകയോ ഇപ്പോൾ സന്തോഷിക്കുകയോ ചെയ്യുന്നില്ല.ആരോടും പ്രതികാരം ചെയ്യാൻ ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഉമ്മൻചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഗണേഷ് കുമാർ ഇടപെട്ട് പിന്നീട് എഴുതി ചേർത്തതാണെന്നുമായിരുന്നു കേരള കോൺഗ്രസ് മുൻ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ.

രണ്ടാമത് മന്ത്രിയാക്കാത്തതിലുള്ള വിരോധമാകാം ഉമ്മൻചാണ്ടിയുടെ പേര് സോളാർ കേസിലേക്ക് വലിച്ചിഴക്കാൻ കാരണമെന്നും മനോജ് വെളിപ്പെടുത്തിയിരുന്നു.

സർക്കാരിന് ആകെ നഷ്ടം അന്വേഷണ ചിലവാണ് ഇനിയും അന്വേഷിച്ച് പണം ചിലവാക്കെണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.