സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ കസാൻ നഗരത്തിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ എട്ട് കുട്ടികളും ഒരു അധ്യാപകനും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. രണ്ട് പേരാണ് സ്കൂളിൽ വെടിയുതിർത്തതെന്നും ഇതിൽ 17-കാരനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് 820 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് കസാൻ. ഇവിടെയുള്ള 175-ാം നമ്പർ സ്കൂളിലാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. അക്രമികളിലൊരാളെ പിടികൂടി