സ്വപ്ന സുരേഷിൻ്റെയും, എം ശിവശങ്കറിൻ്റെയും വാട്സാപ്പ് ചാറ്റുകൾ ശേഖരിക്കാൻ വിജിലൻസിന് അനുമതി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, എം ശിവശങ്കർ, ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ വാട്സാപ്പ് ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ കോടതി അനുമതി നൽകി. ഒരാഴ്ചയ്ക്കുളളിൽ സി ഡാക്കിൽ നിന്നുള്ള രേഖകൾ വിജിലൻസിന് ലഭിക്കും.

ശിവശങ്കറിന്റേയും സ്വപ്ന സുരേഷിന്റേയും ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റേയും വാട്ട്സാപ്പ് ചാറ്റുകൾ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് വിജിലൻസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്.