ഹാജരാകാൻ സാവകാശം തേടി ഇ.ഡി.ക്ക് സി.എം രവീന്ദ്രന്റെ കത്ത്

കൊച്ചി: ചോദ്യംചെയ്യലിനു ഹാജരാകാൻ രണ്ടാഴ്ച സാവകാശം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കത്തയച്ചു. അഭിഭാഷകൻ മുഖേനയാണ് സന്ദേശം അയച്ചിരിക്കുന്നത്. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

തനിക്ക് കടുത്ത ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സയിലാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ശക്തമായ കഴുത്തുവേദനയും തലവേദനയും അനുഭവപ്പെടുന്നുണ്ട്. ഇത്തരം രോഗങ്ങൾ ഉണ്ടെന്ന മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും ഇ-മെയിൽ സന്ദേശത്തിനൊപ്പം നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് സോണൽ ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നേരത്തെ ഇ.ഡി നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. തനിക്ക് കടുത്ത ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സയിലാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ശക്തമായ കഴുത്തുവേദനയും തലവേദനയും അനുഭവപ്പെടുന്നുണ്ട്. ഇത്തരം രോഗങ്ങൾ ഉണ്ടെന്ന മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും ഇ-മെയിൽ സന്ദേശത്തിനൊപ്പം നൽകിയിട്ടുണ്ട്.

നോട്ടീസ് കിട്ടിയതിനു ശേഷമാണ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിച്ചത്. ഇഡിയുടെ നോട്ടീസ് കിട്ടിയിട്ടും ഇത് മൂന്നാം തണയാണ് സി.എം. രവീന്ദ്രൻ ഹാജരാകാതിരിക്കുന്നത്.