പണം ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ വിവാഹം 29-ന്

തൃശ്ശൂർ: സഹോദരിയുടെ വിവാഹം പണമില്ലാത്തതിന്റെ പേരിൽ മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളെ പ്രതിശ്രുത വരൻ നിധിൻ 29-ന് വിവാഹം കഴിക്കും.

പാറമേക്കാവ് ക്ഷേത്രത്തിൽ 8.30-നും 9.30-നും ഇടയ്ക്കാണ് മുഹൂർത്തം. ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പണമിടപാട് സ്ഥാപനം അവസാനനിമിഷം വായ്പ നിഷേധിച്ചതിനാൽ വിവാഹം മുടങ്ങുമോ എന്ന് മനംനൊന്ത് തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വിപിൻ (26) തിങ്കളാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ചത്