പാകിസ്താനിലെ 3 പ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു.
പാകിസ്താനിലെ 3 പ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. പാകിസ്താന്റെ വ്യോമ പ്രതിരോധത്തിന്റെ നട്ടെല്ലായ നൂർ ഖാൻ എയർബേസ് , മുരിദ് എയർബേസ്, ഷോർകോട്ട് എയർബേസ് എന്നിവയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.ഇന്ത്യൻ മിസൈല്‍ ആക്രമണത്തിന് ഇരയായ പാകിസ്താൻ വ്യോമതാവളങ്ങളില്‍ നിരവധി സ്ഫോടനങ്ങള്‍ ഉണ്ടായി. വൻ നാശനഷ്ടം എന്ന് റിപ്പോർട്ട് ഉണ്ട് . പാകിസ്താന്റെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഇടത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള റാവല്‍പിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളമായിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ആക്രമണത്തെത്തുടർന്ന്, 2025 മെയ് 10 ന് പ്രാദേശിക സമയം പുലർച്ചെ 3:15 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചു. ലുഫ്താൻസ, എയർ ഫ്രാൻസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്ബനികള്‍ പാകിസ്താൻ വ്യോമാതിർത്തി ഒഴിവാക്കാൻ അവരുടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ട. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത് പാകിസ്ഥാനിലൂടെയുള്ള വ്യോമഗതാഗതം ഏതാണ്ട് പൂർണ്ണമായും നിർത്തിവച്ചിരിക്കുന്നു എന്നാണ് . നിലവില്‍ വിരലിലെണ്ണാവുന്ന വിമാനങ്ങള്‍ മാത്രമേ ദൃശ്യമാകുന്നുള്ളൂ.