അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു, പൊതുദർശനം ഉടൻ

കോഴിക്കോട്:ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം കോഴിക്കോട്കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. രാവിലെആറരമണിയോടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ളആംബുലൻസ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്. ഇവിടെ വച്ച് മന്ത്രിഎകെ ശശീന്ദ്രനുംകോഴിക്കോട് ജില്ലാകളക്ടറുംഅടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹംഏറ്റുവാങ്ങി.ലോറിയുടെ ക്യാബിനിൽ കണ്ടെത്തിയ മകന്റെ കളിപ്പാട്ടലോറി,അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ,സ്റ്റീൽപാത്രങ്ങൾ, രേഖകൾ, ബാഗ് തുടങ്ങിയ സാധനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ആംബുലൻസിൽ കയറ്റിയിരുന്നു. രാത്രി ആയതിനാൽ വഴിയിൽ അന്തിമോപചാര ചടങ്ങുകൾഒഴിവാക്കണമെന്ന് കാർവാർ ജില്ലാ ഭരണകൂടംനിർദ്ദേശിച്ചിരുന്നു. കാർവാർ ജില്ലാ ഭരണകൂടംസജ്ജീകരിച്ച ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാരാണ് വഹി ക്കുന്നത്.അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ നൽകും. ആ തുക അമ്മയെഏല്പിക്കാനാണ് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ എത്തുന്നത്. സംസ്‌കാര ചടങ്ങിന്ശേഷമേഅദ്ദേഹം മടങ്ങൂ എന്നാണ് വിവരം ആയിരക്കണക്കിന് ജനങ്ങളാണ് അർജുന്റെ വീട്ടുപരിസരത്തുംകണ്ണാടിക്കൽ ഗ്രാമത്തിലും തടിച്ചുകൂടിയത്.മൃതദേഹം പൊതുദർശനത്തിന് വച്ചശേഷംഉച്ചയോടെയാകും സംസ്‌കാരം. പ്രദേശത്ത് വാഹന ങ്ങൾകക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അർജുന്റെവീട്ടുപരിസരത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല

.