കേന്ദ്രത്തിനെതിരായ കേരള സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു.

കേന്ദ്രത്തിനെതിരായ കേരള സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു. കേരളം ഹൗസിൽ നിന്നും ആരംഭിച്ച മാർച്ച് ഉടൻ ജന്തർ മന്തറിൽ എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാർഡുമായാണ് മാർച്ചിൽ അണിനിരന്നത്.

ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്ര ദിനമായി രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണന ലഭിക്കണം. സമരം രാജ്യത്തിന്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന്.

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വീതം പ്രതിവർഷം കുറഞ്ഞുവരുന്നു. ഇടക്കല ബജറ്റിൽ സംസ്ഥാനങ്ങളെ വീണ്ടും ഞെരിച്ചു. കേന്ദ്രസർക്കാർ ബ്രാൻഡിംഗ് നിർബന്ധമാക്കുന്നു. ഒരു ഉത്തരവാദിത്തമുള്ള സർക്കാരിനും ബ്രാൻഡിംഗ് നടത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ചെലവുകളുടെ ഭാരം മുഴുവൻ സംസ്ഥാന സർക്കാരിൽ അടിച്ചേൽപ്പിക്കുന്നു. ലഭിക്കുന്ന വിദേശ സഹായം കേന്ദ്രം വിലക്കി.

സംസ്ഥാനത്തിനുള്ള ഓഹരി കുറച്ചു കൊണ്ടുവരുന്നു. സംസ്ഥാന നിർദ്ദേശങ്ങൾ ധന കമ്മീഷനിൽ ഉൾപ്പെടുത്താറില്ല. ജനസംഖ്യാ നിയന്ത്രണത്തിൽ നേട്ടം സംസ്ഥാനത്ത് തന്നെയായി ശിക്ഷയായി മാറുന്നു.നേടാൻ കഴിയാത്ത നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റെവിടെയും കാണാത്ത പ്രതിഭാസം.യൂണിയനിൽ നിന്ന് നൽകാനുള്ള തുകകൾ വൈകിക്കുന്നു.കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.