തിരിച്ചുവരവിന് ഇന്ത്യ; വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വൻ്റി20 ഇന്ന്

​ഗയാന: ആദ്യ മത്സരത്തിന് സമാനമായി ഇത്തവണയും ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന സ്റ്റേഡിയമാണ് ​ഗയാനയിലേത്. ആദ്യ ഇന്നിം​ഗ്സിലെ ശരാശരി സ്കോർ 123 മാത്രം. സ്പിന്നിനെയും പേസിനെയും ഒരുപോലെ പിന്തുണയ്ക്കും. എന്നാൽ രണ്ടാം ഇന്നിം​ഗ്സ് മുതൽ പിച്ച് ബാറ്ററുമാരെ പിന്തുണച്ച് തുടങ്ങും. ഇതിനാൽ ടോസ് ലഭിക്കുന്ന ടീം ഫീൽഡിങ്ങ് തിരഞ്ഞെടുത്തേയ്ക്കും.

വിജയത്തിന് അടുത്തെത്തിയിട്ടും ഫിനിഷിങ്ങിലെ പോരായ്മയാണ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഏഴ് ബാറ്റർമാർ മാത്രമാണ് ഇന്ത്യൻ ടീമിലുള്ളത്. ആദ്യ മത്സരത്തിൽ യശസി ജയ്സ്വാളിനെ ഇന്ത്യ പുറത്തിരുത്തി. ഇതോടെ ഏഴാം നമ്പറിൽ ബൗളിങ്ങ് ഓൾ റൗണ്ടറായ അക്സർ പട്ടേൽ എത്തി. പിന്നാലെ റൺസെടുക്കാൻ മികവില്ലാത്ത ബൗളർമാർ ക്രീസിലേക്ക് എത്തിതുടങ്ങി. ഇതോ‌ടെ 30 പന്തിൽ 37 എന്ന ലക്ഷ്യം ഇന്ത്യയ്ക്ക് നേടാനായില്ല.

ആദ്യ മത്സരം ജയിച്ചെങ്കിലും വെസ്റ്റ് ഇൻഡീസിന് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. റോവ്മാൻ പവൽ, നിക്കോളാസ് പുരാൻ, ബ്രണ്ടൻ കിം​ഗ് എന്നിവർ മാത്രമാണ് ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 2010 ന് ശേഷം 10 തവണ പരസ്പരം ഏറ്റുമുട്ടിയതിൽ രണ്ട് തവണ മാത്രമാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ട്വൻ്റി 20 യിൽ തോൽപ്പിക്കാനായത്. ​ഗയാനയിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഏറ്റുമുട്ടുന്നത്. 2019 ൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു ജയം.

.