കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ‍ വിട്ടു.

കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ‍ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇതോടെ ഈ മാസം 15 വരെ മാർട്ടിൻ പൊലീസ് കസ്റ്റഡിയിലായിരിക്കും. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കണമെന്നും പത്തിലേറെ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുക്കണമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. സ്ഫോടകവസ്തുക്കൾ വാങ്ങാനുള്ള പണം മാർട്ടിന് എവിടെനിന്നു ലഭിച്ചു തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയണമെന്നും പൊലീസ് വിശദീകരിച്ചു. തനിക്ക് അഭിഭാഷകൻ വേണ്ടെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്നും എആർ ക്യാംപിലെത്തിച്ചു മാർട്ടിനെ വിശദമായി ചോദ്യംചെയ്യും.