മർദിച്ചവർക്കെതിരെ പരാതിയില്ല. ഭാര്യയിൽ നിന്ന് ഒഴിവായി കിട്ടിയാൽ മതിയെന്ന് നൗഷാദ്

അഫ്‌സാന എല്ലാവരേയും കബളിപ്പിച്ചെന്ന് ഡിവൈഎസ്പി രാജപ്പൻ റാവുത്തർ മാധ്യമങ്ങളോട്. മർദിച്ചവർക്കെതിരെ നൗഷാദിന് പരാതിയില്ല. ഭാര്യയിൽ നിന്ന് ഒഴിവായി കിട്ടിയാൽ മതിയെന്ന് നൗഷാദ് പറയുന്നു. മക്കളെ തിരികെ വേണമെന്നും ഇന്ന് മാത പിതാക്കൾക്കൊപ്പം താമസിച്ച ശേഷം നാളെ തൊടുപുഴയിലേക്ക് മടങ്ങുമെന്നും നൗഷാദ് പറഞ്ഞു

ഒന്നര വർഷം മുൻപ് കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. അവശനിലയിൽ ആയ നൗഷാദിനെ ഉപേക്ഷിച്ച് ഇവർ പരുത്തിപ്പാറയിലെ വാടകവീട്ടിൽ നിന്ന് പോവുകയായിരുന്നു. നൗഷാദ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന പൊലീസിന് മൊഴി നൽകി. എന്നാൽ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.