കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രവാസി സംഘടനകൾ.

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കിയാൽ) ശോച്യാവസ്ഥ പരിഹരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രവാസി സംഘടനകൾ. കണ്ണൂർ എയർപോർട്ടിനുവേണ്ടി സമരംചെയ്യുന്ന മറ്റു രാജ്യങ്ങളിലെ കൂട്ടായ്മകളോട് സഹകരിച്ച് ഗ്ലോബൽ കമ്മിറ്റി രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ നടത്താനും സംഘടനകൾക്ക് ആലോചനയുണ്ട്.

സേവ് കണ്ണൂർ ഇന്‍റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം നടന്ന ബഹുജന സംഗമം ജനപ്രാതിനിധ്യം കൊണ്ട് വമ്പിച്ച വിജയമായിരുന്നു.

കേരളത്തിലെ മുഴുവൻ ജില്ലകളിൽനിന്നുമുള്ള ബഹ്റൈനിലെ വലുതും ചെറുതുമായ കൂട്ടായ്മകളുടെയും സാമൂഹിക പ്രവർത്തകരുടെയും പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിസ്സംഗതക്കെതിരെ വലിയ രോഷമാണുണ്ടായത്