തണുത്തുറഞ്ഞ പിഞ്ചുശരീരം പത്ത് ദിവസമായി മോര്‍ച്ചറിയില്‍, ഏറ്റുവാങ്ങാന്‍ ആരുമില്ല ; പോലീസും കോര്‍പറേഷനും ഏറ്റെടുത്ത് സംസ്‌കരിക്കും

അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്കരിക്കും. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുഞ്ഞിൻറ അച്ഛനും അമ്മയുടെ ബന്ധുക്കളും ഏറ്റെടുക്കാൻ തയ്യാറായില്ല.

ഇവരെ അധികൃതർ ബന്ധപ്പെട്ടിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെയാണ് പോലീസും കോർപ്പറേഷനും മൃതദേഹം ഏറ്റുവാങ്ങി സംസ്കാരിക്കാൻ തീരുമാനിച്ചത്. സംസ്കാരം പച്ചാളം പൊതു ശ്മശാനത്തിൽ നടത്തുമെന്നാണ് വിവരം. ഡിസംബർ രണ്ടിനാണ് എളമക്കരയിൽ ചേർത്തല സ്വദേശിനി അശ്വതിയുടെ ഒന്നര മാസം പ്രായമായ കുഞ്ഞിനെ സുഹൃത്തായ കണ്ണൂർ സ്വദേശി ഷാനിഫ് ക്രൂരമായി കൊലപ്പെടുത്തിയത്.