എഎന്‍ ഷസീറിന് പോലീസ് കനത്തസുരക്ഷ ഏര്‍പ്പെടുത്തി

കണ്ണൂര്‍: ഹൈന്ദവസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തലശേരി മണ്ഡലം എംഎല്‍എയും സ്പീക്കറുമായി എഎന്‍ ഷസീറിന് പോലീസ് കനത്തസുരക്ഷ ഏര്‍പ്പെടുത്തി. മഫ്തിയിലും അല്ലാതെയുമുളള പോലീസുകാരാണ് സ്പീക്കറുടെ വീടിനും പൊതുപരിപാടികള്‍ക്കും കാവല്‍ നില്‍ക്കുന്നത്. എഎന്‍ ഷംസീറിനെതിരെ ചില ഹൈന്ദവംഘടനകള്‍ ഗണപതിയെയും ഹൈന്ദവസംഘടനകളെയും അവഹേളിച്ചു പ്രസംഗിച്ചുവെന്നാരോപിച്ചു തലശേരി മണ്ഡലത്തിലും രംഗത്തുവന്നിരുന്നു

സ്പീക്കര്‍ തന്റെ വിവാദ പ്രസംഗം തിരുത്താതിരിക്കുകയും പാര്‍ട്ടി മൗനം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിവാദത്തിന്റെ മഞ്ഞുരുകാത്തത്. ഈ പശ്ചാലത്തില്‍ ഷംസീറിനെതിരെ കടന്നാക്രമമുണ്ടാകുമെന്ന രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് കടുത്ത സുരക്ഷ പോലീസേര്‍പ്പെടുത്തിയത്. പട്ടയ മിഷന്റെ ഭാഗമായി പട്ടയം അസംബ്ലി പരിപാടിയില്‍ പങ്കെടുക്കുന്നതിന് തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഷംസീര്‍ കനത്തസുരക്ഷയിലാണ് എത്തിയത്. ഇദ്ദേഹത്തിന്റെ എം. എല്‍എ ഓഫീസിനും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.