ബലാത്സംഗക്കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ സിദ്ദിഖിന് ആശ്വാസം. അറസ്റ്റ് താത്കാലികമായി തടഞ്ഞാണ് കോടതി ഉത്തരവ്. രണ്ടാഴ്ചത്തേക്കാണ് അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. കേസ് വീണ്ടും രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. എട്ടുവര്‍ഷം മുന്‍പ് നടന്ന സംഭവത്തിനു ശേഷം ഇപ്പോഴാണ് പരാതി നല്‍കിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിദ്ദിഖിന്റെ വേണ്ടി ഹാജരായ മുതിര്‍ന്ന മുഗുള്‍ റോത്തഗി വാദിച്ചു.

മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ നടൻ ഒളിവില്‍ പോവുകയായിരുന്നു. കേരള ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രജിവെച്ചിരുന്നു