തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റ് പാടുകളെന്ന് കണ്ടെത്തൽ.

ബന്ദിപ്പൂരിൽ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റ് പാടുകളെന്ന് കണ്ടെത്തൽ. മരണശേഷമുള്ള പരിശോധയിലാണ് ഇക്കാര്യം
വ്യക്തമായത്. കര്‍ണാകടയിലെ തോട്ടങ്ങളിലിറങ്ങിയപ്പോഴാകാം ഈ സ്ഥിതിയുണ്ടായതെന്നാണ് വിലയിരുത്തല്‍. ശരീരത്തിനുള്ളിലെ പഴുപ്പ് ആഴമേറിയതാണ്. പലയിടങ്ങളിലേക്കും പടര്‍ന്നിട്ടുമുണ്ട്. ഹൃദയാഘാതത്തിന് പുറമേ അണുബാധയെ തുടര്‍ന്ന് ശ്വാസകോശത്തിന്‍റെ ശേഷി കുറഞ്ഞതും മരണത്തിന് കാരണമായതായാണ് വിലയിരുത്തല്‍.

ആനയുടെ വിഷയത്തിൽ കർണാടക വനംവകുപ്പിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ആന കേരള അതിര്‍ത്തിയിലേക്ക് കടന്ന വിവരം ഔദ്യോഗികമായി അറിയിച്ചില്ല. റേഡിയോ കോളാര്‍ സിഗ്നല്‍ വിവരങ്ങള്‍ ലഭിക്കാത്തതും ആനയെ ട്രാക്കുചെയ്യുന്നതിന് തിരിച്ചടിയായി.