അടിയന്തരാവസ്ഥ തീര്‍ത്തും തെറ്റായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തീര്‍ത്തും തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണല്‍ സര്‍വ്വകലാശാല െപ്രാഫസറും സാമ്ബത്തിക വിദഗ്ധനുമായ കൗഷിക് ഭാസുവുമായുള്ള അഭിമുഖത്തിലാണ് രാഹുലിന്റെ തുറന്നു പറച്ചില്.
1975 മുതൽ 77 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നുവെന്ന് തന്റെ മുത്തശ്ശിയായ ഇന്ദിര ഗാന്ധി മനസിലാക്കിയിരുന്നുവെന്നും നടപടി തെറ്റാണെന്ന് പറഞ്ഞിരുന്നുവെന്നും രാഹുൽ വിശദീകരിച്ചു.
‘
അതേസമയം, ഒരു ഘട്ടത്തിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനയെയും ചട്ടക്കൂടിനെയും കോണ്‍ഗ്രസ് കയ്യേറ്റം ചെയ്തിട്ടില്ല.
തുറന്നു പറയകയാണെങ്കില്‍, കോണ്‍ഗ്രസിന് ഒരിക്കലും അതിനാകില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അതിനനുവദിക്കുന്നില്ല’ – രാഹുല്‍ തുടര്‍ന്നു.