ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വാടര്‍ ടാങ്കില്‍ ഒളിപ്പിച്ചു

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വാടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയിലെ ചാന്ദ്‌നഗറിലാണ് ആണ്‍കുഞ്ഞ് ജനിക്കാത്തതിലെ വിരോധത്തില്‍ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന് മാതാവ് ബന്ധുക്കളോട് പരാതി പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം ഉറങ്ങാന്‍ കിടന്നതാണെന്നും ഉണര്‍ന്നപ്പോള്‍ കാണാനില്ലെന്നും അമ്മ ദിപാലി ബന്ധുക്കളോട് പറഞ്ഞു. ഇതോടെ ബന്ധുക്കള്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വാടര്‍ ടാങ്കില്‍ കണ്ടെത്തിയത്. മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ വിരോധം കാരണം താന്‍ കുഞ്ഞിനെ കൊന്നതാണെന്ന് ദിപാലി സമ്മതിച്ചു. മൃതദേഹം മറവ് ചെയ്യാന്‍ സാവകാശം ലഭിച്ചില്ലെന്നും ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോള്‍ ടാങ്കില്‍ തന്നെ ഉപേക്ഷിച്ചെന്നുമാണ് ദിപാലിയുടെ മൊഴി