കെ.എം.ഷാജിയുടെ പത്രിക സ്വീകരിച്ചു

എല്‍.ഡി.എഫിന്റെ എതിര്‍പ്പ് അവഗണിച്ച് അഴീക്കോട് മണ്ഡലത്തില്‍ കെ.എം.ഷാജിയുടെ പത്രിക റിട്ടേര്‍ണിങ് ഓഫീസര്‍ സ്വീകരിച്ചു. ആറുവര്‍ഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളണമെന്ന എല്‍.ഡി.എഫ് വാദം.

ജനപ്രാതിനിധ്യ നിയമപ്രകാരം ഷാജി അയോഗ്യനല്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചത്. ആറ് വർഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഇത്. വർഗീയത പറഞ്ഞ് വോട്ട് ചോദിച്ചെന്ന പരാതിയിലായിരുന്നു ഷാജിക്കെതിരായ ഹൈക്കോടതിയുടെ നടപടി.