ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് കച്ചകെട്ടി റയലും ലിവര്‍പൂളും
വലിയ കളിക്കാരെ കൊണ്ടുവരാതെ റയലിനെ ഫോമിലേക്ക് തിരികെ കൊണ്ടുവന്ന പരിശീലകനാണ് അൻസലൊട്ടി. സ്പാനിഷ് ലാലിഗയുടെ തിരിച്ചുവരവിൻറെ ആവേശത്തിലാണ് റയൽ. റയൽ അവരുടെ പതിനാലാം കിരീടമാണ് ലക്ഷ്യമിടുന്നത്, ലിവർപൂൾ ഏഴാം കിരീടമാണ് ലക്ഷ്യമിടുന്നത്.
തന്ത്രത്തേക്കാൾ ഒരു മാൻ മാനേജ്മെൻറ് വിദഗ്ദ്ധനാണ് അൻസലോട്ടി. ഓരോ കളിക്കാരനെയും ശരിയായി ഉപയോഗിക്കുന്നതിലാണ് മികവ്. കരീം ബെൻസേമ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർ ഉദാഹരണങ്ങളാണ്. 2013-14 സീസണിൽ റയലിനെ ചാമ്പ്യൻമാരിലേക്ക് നയിച്ച ചരിത്രവും പരിശീലകനുണ്ട്. പ്രീ ക്വാർട്ടറിൽ പി.എസ്.ജിയെയും ക്വാർട്ടർ ഫൈനലിൽ ചെൽസിയെയും സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെയും റയൽ മാഡ്രിഡ് തോൽപ്പിച്ചു. എല്ലാം വലിയ തിരിച്ചുവരവുകളിലൂടെയാണ്. ബെൻ സാമയുടെ ഫോം ടീം പ്രതീക്ഷിക്കുന്നു.