ജോക്കോവിച്ച്–നദാൽ പോരാട്ടം ഇന്ന്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വമ്പൻ അട്ടിമറി. നാലാം സീഡ് ഗ്രീസിൻറെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ ഡാനിഷ് കൗമാരതാരം ഹോൾഗർ റൂണെ വീഴ്ത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് 19 കാരനായ റൂണെ തോല്പിച്ചത്. ക്വാർട്ടർ ഫൈനലിൽ റൂണെ നോർവേയുടെ കാസ്പർ റൂഡിനെ നേരിടും. എട്ടാം സീഡായ റൂഡ് പോളണ്ടിൻറെ ഹെർബർട്ട് ഹാർകാസിനെ തോൽപ്പിച്ചാണ് ക്വാർട്ടറിലെത്തിയത്. അവരുടെ ആദ്യ ഗ്രാൻറ്സ്ലാം ക്വാർട്ടർ ഫൈനലാണിത്.

ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഇന്ന് ക്വാർട്ടർ ഫൈനലിൽ റാഫേൽ നദാലിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം. മറ്റൊരു ക്വാർട്ടർ ഫൈനലിൽ സ്പെയിനിൻറെ ആറാം സീഡ് കാർലോസ് അൽകരാസ് ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിടും. വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇറ്റലിയുടെ മാർട്ടിന ട്രെവിസണ് കാനഡയുടെ ലൈല ഫെർണാണ്ടസിനെ നേരിടും. റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവ, ഡാരിയ കസാറ്റ്കിന, അമേരിക്കക്കാരായ കൊക്കോ ഗോഫ്, സ്ലോയെൻ സ്റ്റീഫൻസ് എന്നിവരാണ് ക്വാർട്ടറിലെ മറ്റ് രണ്ട് പേർ.