പ്രണയത്തിന്റെ പേരിൽ ഇരുപത്തിയൊന്നുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി.

പന്തളത്ത് പ്രണയത്തിന്റെ പേരിൽ ഇരുപത്തിയൊന്നുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി.  ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ചലനശേഷി നഷ്ടപ്പെട്ടു

കൂരമ്പാല വല്ലാറ്റൂർ പടിഞ്ഞാറ്റേതിൽ കുഞ്ഞുമോളുടെ മകൻ അനീഷിനെയാണ് നംവബര് 25നാണ് ഒരു സംഘം മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പന്തളം സ്വദേശിയുടെ ബന്ധുവായ യുവതിയുമായി അനീഷ് പ്രണയത്തിലായതാണ് മര്ദനത്തിന് കാരണം.

  സംഘം ചേര്ന്നുള്ള മര്ദനത്തില് തലക്ക് ഗുരുതരമായി പരിക്കേറ്റ് കോമയിലായ അനീഷിന്  കോട്ടയം മെഡിക്കല് കോളജിലെ ദിവസങ്ങള് നീണ്ട ചികിത്സക്ക് ശേഷമാണ് ബോധം വീണ്ടെടുക്കാനായത്. എന്നാൽ ക്രൂരമായ മർദനത്തെ തുടര്ന്ന് പൂർണമായും ചലന ശേഷ നഷ്ടപ്പെട്ട നിലയിലാണ് .

മാതാവ് കുഞ്ഞുമോളുടെ പരാതിയില്  പന്തളം പൊലീസ് കേസ് എടുത്തെങ്കിലും അനീഷ് ബൈക്കില് നിന്ന് വീണ് പരിക്കേറ്റതായാണ് എഫ്.ഐ.ആറില് രേഖപ്പെടുത്തിയിട്ടുള്ളത്.  കൂടാതെ സംഭവത്തില് നിസ്സാര വകുപ്പുകള് ചുമത്തി കേസെടുത്ത പൊലീസ്  പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന് ജാമ്യത്തില് വിട്ടതായും പരാതിക്കാര്  ആരോപിക്കുന്നു.