അധികാരമേറ്റയുടന്‍ രാജിവെച്ച് നാല് എല്‍ഡിഎഫ് പ്രസിഡന്റുമാര്‍

അധികാരമേറ്റയുടന്‍ രാജിവെച്ച് നാല് എല്‍ഡിഎഫ് പ്രസിഡന്റുമാര്‍. രണ്ടിടത്ത് എസ്ഡിപിഐയുടെ പിന്തുണയോട് കൂടിയും രണ്ടിടത്ത് യുഡിഎഫ് പിന്തുണയോട് കൂടിയുമായിരുന്നു എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നേടിയത്. എന്നാല്‍ പാര്‍ട്ടി തീരുമാന പ്രകാരം ഇവരുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് അധികാരമേറ്റയുടന്‍ പ്രസിഡന്റുമാര്‍ രാജിവെക്കുകയായിരുന്നു

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. പ്രതിനിധി ബിനുജോസഫ് രാജിവെച്ചു. എസ്.ഡി.പി.ഐയുടെ വോട്ടുകൾ നേടിയാണ് ബിനുജോസഫ് ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ എസ്.ഡി.പി.ഐ. പിന്തുണയോടെ ഭരണം വേണ്ടെന്ന നിലപാടിനെ തുടർന്ന് നിമിഷങ്ങൾക്കകം രാജിവെയ്ക്കുകയായിരുന്നു.

റാന്നി പഞ്ചായത്തിൽ ബി.ജെ.പിയുടെ പിന്തുണയോടെ പ്രസിഡന്റായ എൽ.ഡി.എഫിലെ ശോഭ ചാർളിയും ഉടൻ രാജി സമർപ്പിക്കും. കേരള കോൺഗ്രസ് (എം) അംഗമായ ശോഭ ചാർളി രണ്ട് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി. പിന്തുണയിൽ ഭരണം വേണ്ടെന്ന സി.പി.എം. നിർദേശത്തെ തുടർന്നാണ് ഇവർ പ്രസിഡന്റ് പദം രാജിവെക്കുന്നത്. സി.പി.എം. സംസ്ഥാന നേതൃത്വവും രാജിവെയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നു.