‘ആടുജീവിതം’ അറുപത് ശതമാനം പൂർത്തിയാക്കിയെന്ന് ബ്ലെസ്സി

‘ആടുജീവിതം’ നാൽപത് ശതമാനത്തോളം പൂർത്തിയാക്കാനുണ്ടെന്ന് സംവിധായകൻ ബ്ലെസ്സി .

അൾജീരിയയിലെ സഹാറ മരുഭൂമിയിലാണ് ചിത്രീകരണം നടക്കേണ്ടത്. പലയിടത്തും അന്താരാഷ്ട്ര അതിർത്തികൾ അടച്ചിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ഉടൻ ചിത്രീകരണം തുടങ്ങുക ബുദ്ധിമുട്ടാണെന്നും ബ്ലെസ്സി പറയുന്നു.

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ അടസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒമാനി താരം ക്വാറന്റൈനിലായതും ജോർദാനിൽ ലോക്ക് ഡൗൺ കർശനമായതും ചിത്രീകരണത്തെ ബാധിച്ചിരുന്നു.

നായക കഥാപാത്രം നജീബിന്റെ ആടുകൾക്കൊപ്പമുള്ള ജീവിതമാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്ന് മാസം സിനിമകളൊഴിവാക്കി ആടുജീവിതത്തിനായി പൃഥ്വിരാജ് ശരീരഭാരം കുറച്ചിരുന്നു. അമലാ പോൾ ആണ് ചിത്രത്തിലെ നായിക.

എ ആർ റഹ്മാൻ ആണ് ‘ആടുജീവിത’ത്തിന്റെ സംഗീത സംവിധായകൻ. കെ യു മോഹനൻ ആണ് വാദിറം ഒഴികെയുള്ള ഷെഡ്യൂളുകൾ ചിത്രീകരിച്ചത്.

സിനിമയിൽ കഥ പറയുന്ന രീതി നോവനിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പുസ്തകത്തിന്റെ രണ്ടാം പകുതിയിൽ, അറബി അറബിയിൽ നജീബിനെ ശാസിക്കുമ്പോൾ പോലും വായനക്കാരൻ അത് മലയാളത്തിൽ വായിക്കുകയും എളുപ്പം മനസിലാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഭാഷ നജീബിനെ എത്രത്തോളം വിഷമിപ്പിക്കുന്നുവെന്ന് പുസ്തകം പറയുന്നില്ല. എന്നാൽ സിനിമയിൽ, ഞങ്ങളത് വ്യക്തമായിത്തന്നെ പറയണം.

ഒരു സാഹിത്യസൃഷ്ടിയിൽ, വായനക്കാരൻ എഴുത്തുകാരനൊപ്പം സഞ്ചരിക്കുന്നു, പക്ഷേ ഒരു സിനിമയിൽ, പ്രേക്ഷകർക്ക് മുഴുവൻ കാര്യങ്ങളും സ്‌ക്രീനിൽ കാണാനും യുക്തിയെ ചോദ്യം ചെയ്യാനും കഴിയും.’ അതിനാൽ, മൂന്ന് വർഷത്തിനുള്ളിൽ ഒരു കഥാപാത്രത്തിന് സംഭവിക്കുന്ന ശാരീരിക പരിവർത്തനം ഉൾപ്പെടെ നിരവധി വിശദാംശങ്ങൾ ഞങ്ങൾ കാണിക്കേണ്ടതുണ്ടെന്നും ബ്ലെസ്സി പറഞ്ഞിരുന്നു.