‘എന്തും പറയാവുന്ന നാടല്ല കേരളം; മുഖ്യമന്ത്രി

എന്തും പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയെ ദോഷകരമായി ബാധിക്കുന്ന ഒന്നും അനുവദിക്കില്ലെന്നും മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ പരാമർശം അപകീർത്തികരമാണെന്നും മന്ത്രി പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടവന്ത്രയിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആലപ്പുഴയിൽ സംഭവിച്ചത് മറ്റൊരു പതിപ്പായിരുന്നു. അവിടെ വച്ച് കുട്ടി മുദ്രാവാക്യം വിളിച്ചു. കടുത്ത മതവിദ്വേഷമാണ് ഈ മുദ്രാവാക്യം ഉയർത്തുന്നത്. ഭൂരിപക്ഷ, ൻയൂനപക്ഷ വർഗീയതകൾ രാജ്യത്തിൻ എതിരാണ്. വർഗീയ ശക്തികളുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.