കാൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന് തിരി തെളിഞ്ഞു. ലോകമെമ്പാടും ഉറ്റുനോക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സെലിബ്രിറ്റികൾ തിളങ്ങി. ചൊവ്വാഴ്ച കാൻ ജൂറി അംഗവും ബോളിവുഡ് താരവുമായ ദീപിക പദുക്കോൺ, തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ, ഉർവശി റൗട്ടേല എന്നിവർ റെഡ് കാർപെറ്റിൽ ചുവടുവെച്ചു. ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, മകൾ ആരാധ്യ ബച്ചൻ, പൂജ ഹെഗ്ഡെ എന്നിവരും കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഫ്രാൻസിലുണ്ട്. കറുപ്പും സ്വർണ്ണവും കലർന്ന നിറങ്ങളിലുള്ള സാരിയും അലങ്കാരങ്ങളും റെട്രോ ലുക്കിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. തമന്ന തൻറെ ശരീരത്തോട് ചേർന്നുള്ള ഒരു മോണോക്രോം ഗൗൺ ധരിച്ചിരുന്നു. ശാലീന നഥാനിയാണ് തമന്നയുടെ വസ്ത്രധാരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐ ആൻഡ് ബി മന്ത്രി അനുരാഗ് ഠാക്കൂറിൻറെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിൻറെ ഭാഗമായാണ് അവർ കാനിലെത്തിയത്. ഉത്സവത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ തമന്ന സന്തോഷം പ്രകടിപ്പിച്ചിരുന്നു. എ ആർ റഹ്മാൻ, പൂജ ഹെഗ്ഡെ, നവാസുദ്ദീൻ സിദ്ദിഖി, ആർ മാധവൻ, ശേഖർ കപൂർ എന്നിവരും സംഘത്തിലുണ്ട്. ഉർവശി ഒരു വെളുത്ത ഓഫ്-ഷോൾഡർ റഫിൽ ഗൗൺ ധരിച്ചിരുന്നു. കാൻ ഫിലിം മാർക്കറ്റിലെ ഇന്ത്യൻ പവലിയനിൽ ആറ് ചിത്രങ്ങൾ പ്രദർശിപ്പിക്കും.