കാൽനട യാത്രക്കാരുടെ മേൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഒരാൾ മരിച്ചു.

കൊട്ടിലക്കടുത്ത് അടിപ്പാലത്ത് കാൽനട യാത്രക്കാരുടെ മേൽ അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറി ഒരാൾ മരിച്ചു. രണ്ടു പേർ ആശുപത്രിയിൽ. കൊട്ടിലയിലെ തിടിൽ രമേശൻ ( 48) ആണ് മരിച്ചത്. ഒന്നിച്ചുണ്ടായിരുന്ന വാര്യമ്പത്ത് രാമകൃഷ്ണൻ (50 ) ഇ വി സത്യൻ (48 ) എന്നിവരെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടിലക്കടുത്ത് അടിപ്പാലത്ത് ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. അടി പാലത്തിൽ നിന്നും കൊട്ടിലയിലേക്കു നടന്നുവരികയായിരുന്നു മൂന്നു പേരുടെയും ഇടയിലേക്ക് പഴയങ്ങാടിയിൽ നിന്നും കുപ്പത്തേക്കു പോകുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റു വീണ മൂന്നുപേരെയും ഉടൻ പരിയാരത്ത് എത്തിച്ചെങ്കിലും രാത്രി പത്ത് മണിയോടെ രമേശൻ മരിച്ചു .

മറ്റു രണ്ടുപേരും ആശുപത്രിയിൽ ആണ് ഉള്ളത്. കുപ്പം സ്വദേശികളായ രണ്ടു പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. രമേശൻ്റ സംസ്കാരം തിങ്കളാഴ്ച. പരേതരായ ചന്തുക്കുട്ടിയുടെയും, പാട്ടി അമ്മയുടെയും മകനാണ് രമേശൻ. ഭാര്യ ലത. (പുനിയങ്കോട് ) . മക്കൾ രോഹിത്, രമിത. സഹോദരങ്ങൾ കുഞ്ഞമ്പു (മണത്തണ) ജാനകി (കോടല്ലൂർ) .