കെ-റെയിൽ; ജിപിഎസ് സർവേ തടയുമെന്ന് കാട്ടിലപീടിക സമരസമിതി

സിൽവർ ലൈനിനെതിരായ പ്രതിഷേധം തുടരുമെന്ന് കോഴിക്കോട് കാട്ടിലപീടികയിലെ സമരസമിതി. കഴിഞ്ഞ 600 ദിവസമായി സമരം ചെയ്യുന്ന സമരസമിതി സിൽവർ ലൈൻ ജിപിഎസ് സർവേയും തടയുമെന്ന് അറിയിച്ചു. പദ്ധതി ഉപേക്ഷിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. സിൽവർ ലൈനിനെതിരെ കേരളത്തിൽ ആദ്യം പ്രതിഷേധിച്ചത് കാട്ടിലപീടികയായിരുന്നു.

2020 ഒക്ടോബർ രണ്ടിനാണ് സമരം ആരംഭിച്ചത്. തുടർന്ന് സംസ്ഥാന വ്യാപകമായി സമരസമിതികൾ രൂപീകരിച്ച് സമരം തുടർന്നു. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ അണിനിരത്തി നാളെ കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. നൂറിലധികം കുടുംബങ്ങൾ മാർച്ചിൽ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.