കെ.സി. റോസക്കുട്ടി കോണ്‍ഗ്രസിൽ നിന്നും രാജിവച്ചു

വയനാട്: മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്‍റുമായ കെ.സി. റോസക്കുട്ടി കോണ്‍ഗ്രസിൽ നിന്നും രാജിവച്ചു. ഗ്രൂപ്പ് പോരിൽ മനംമടുത്താണ് രാജിയെന്നും വളരെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും അവർ പറഞ്ഞു. പാർട്ടി പ്രാഥമിക അംഗത്വവും അവർ രാജിവച്ചു.

സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നു. ലതികയോടുള്ള നേതാക്കളുടെ പ്രതികരണം വേദനിപ്പിച്ചു. ബന്ദുകൃഷ്ണയ്ക്ക് സീറ്റിനായി കരയേണ്ടി വന്നുവെന്നും റോസക്കുട്ടി പറഞ്ഞു.

ലതികയ്ക്കായി പ്രചരണത്തിന് പോകുന്നത് ആലോചനയിലെന്നും തന്‍റെ രാജി വയനാട്ടുകാരെ അവഗണിക്കുന്നതിലുള്ള പ്രതിഷേധമാണെന്നും അവർ വ്യക്തമാക്കി.

മുൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനവും റോസക്കുട്ടി വഹിച്ചിട്ടുണ്ട്. മഹിള കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയാണ്.