തേങ്കുറിശ്ശി ദുരഭിമാന കൊല ;അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊല അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ പ്രഭാകരനും ബാലകൃഷ്ണനും അന്വേഷണ ചുമതല.ഹരിതയുടെ അച്ഛനേയും അമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി.

അതേസമയം വധഭീഷണിയുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത പറഞ്ഞു. മൂന്നുമാസം മാത്രമേ കഴുത്തിൽ താലി കാണുവെന്നും എന്ന് അച്ഛൻ പറഞ്ഞിരുന്നു.അമ്മാവൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹരിത പറഞ്ഞു.

പ്രണയിച്ച് വിവാഹം കഴിച്ചതിന് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്.

മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു.