ദേശീയ ചലച്ചിത്ര പുരസ്കാരം :ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്കാരത്തെ ചൊല്ലി വിവാദം.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്കാരത്തെ ചൊല്ലി വിവാദം.സിങ്ക് സൗണ്ട് ചിത്രങ്ങള്‍ക്ക് മാത്രമായുള്ള അവാര്‍ഡ് സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ചിത്രത്തിനാണ് ലഭിച്ചതെന്നതാണ് ആക്ഷേപം. ഓസ്കര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ഇക്കാര്യം ഉന്നയിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു.

കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ജോബിന്‍ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന് സിനിമയുടെ സൗണ്ട് ഡിസൈനറും സ്ഥിരീകരിച്ചു. ഇത് ഡബ്ബ് സിനിമയാണെന്ന് ഡോള്‍ സിനിമയുടെ സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ് ട്വിറ്റ് ചെയ്തു.

ജൂറി സിനിമ കണ്ടിട്ടാണോ അവാര്‍ഡ് കൊടുത്തതെന്ന് അറിയില്ല. ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് കേട്ടിട്ട് മനസിലാവാത്തതാണോ എന്നും അറിയില്ല. ജൂറിക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെന്നും നിതിന്‍ പറഞ്ഞു