ധര്‍മ്മടത്ത് മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. കെ സുധാകരന്‍ മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഏറ്റവുമൊടുവില്‍ സുധാകരന്‍ തന്നെ ഇത് തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച് കെ സുധാകരനുമായി എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, നേരത്തെ പരിഗണനയിലുണ്ടായിരുന്ന കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ തന്നെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് സുധാകരന്‍ ആവശ്യപ്പെട്ടത്. പ്രാദേശിക വികാരം ഇതാണെന്നും താന്‍ മല്‍സരിക്കുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.