നടി ആക്രമിക്കപ്പെട്ട കേസില്‍ വിമർശനവുമായി സാറാ ജോസഫ്

നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നു സാറാ ജോസഫ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കാണുന്നില്ലേ എന്നും കേസ് അട്ടിമറിക്കാൻ വലിയ ശ്രമമാണ് നടക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനു സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ജസ്റ്റിസ് കൗസർ എടപ്പാടം അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് ദിലീപിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2022 ഫെബ്രുവരി വരെ മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറിയതായി പ്രോസിക്യൂഷൻ അറിയില്ലേയെന്ന് പ്രതിഭാഗം ചോദിച്ചു.