നവജാത ശിശുവിനെ അമ്മ പാറമടയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തി

കൊച്ചി: നവജാത ശിശുവിനെ അമ്മ പാറമടയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തി.രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എറണാകുളം തിരുവാണിയൂര്‍ പഴുക്കാമറ്റത്താണ് സംഭവം.രക്തസ്രാവം നിലയ്ക്കാതെ വന്നതോടെയാണ് ഇവരെ ആദ്യം തൃപ്പൂണിത്തുറയിലെയും പിന്നീട് എറണാകുളത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് ഡോക്ടമാര്‍ ചോദ്യം ചെയ്തപ്പോഴാണ് താന്‍ പ്രസവിച്ചതാണെന്ന വിവരം ഇവര്‍ പറഞ്ഞത്.

കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോഴാണ് വീടിനടുത്തുള്ള പാറമടയില്‍ കുഞ്ഞിനെ താഴ്ത്തിയെന്ന് ഇവര്‍ പറഞ്ഞത്.തുടര്‍ന്ന് പോലിസ് പുത്തന്‍ കുരിശു പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.യുവതിയുടെ മൊഴിയനുസരിച്ച് പുത്തന്‍ കുരിശ് പോലിസ് പാറമടയിലെത്തി തിരിച്ചില്‍ നടത്തുകയാണ്.

ഉപയോഗശൂന്യമായ പാറമടയില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താന്‍ സ്‌കൂബാ ഡൈവിംഗ് ടീമിന്റെ സഹായവും പോലിസ് തേടിയിട്ടുണ്ട്.വിവാഹിതയായ യുവതിക്ക് മറ്റു നാലു മക്കള്‍ കൂടിയുണ്ടെന്നാണ് വിവരം.യുവതിയുടെ ഭര്‍ത്താവിനെയും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്